Thrissur

മഴ വഴിമാറി  മാനം തെളിഞ്ഞു; പൂരം വെടിക്കെട്ട്‌

തൃശൂർ പൂരത്തിന്റെ ഭാഗമായി  മെയ്‌ 11ന്‌ പുലർച്ചെ നടക്കേണ്ട  വെടിക്കെട്ടാണ്‌ മൂന്നുതവണ മാറ്റിയശേഷം വെള്ളിയാഴ്‌ച പകൽ നടത്തിയത്‌.  വൈകിട്ട്‌  നാലിന്‌ വെടിക്കെട്ട്‌  നടത്താനായിരുന്നു ധാരണ. എന്നാൽ, രാവിലെ മാനം തെളിഞ്ഞതോടെ ഒന്നരയോടെ പൊട്ടിക്കാൻ തീരുമാനിച്ചു.  ഇതിനിടെ വീണ്ടും ചാറ്റൽമഴ ആശങ്കയുണർത്തി. ഒടുവിൽ പകൽ  2.05ന്‌ പാറമേക്കാവ്‌ ആദ്യവെടിപൊട്ടിച്ചു. 2.12നായിരുന്നു കൂട്ടപ്പൊരിച്ചൽ.   അരമണിക്കൂറിനുശേഷം 2. 47ന്‌ തിരുവമ്പാടി തീ കൊളുത്തി. നാലുമിനിറ്റാണ്‌ നീണ്ടതെങ്കിലും കൂട്ടപ്പൊരിച്ചിലിൽ നഗരം വിറച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *