anveshinews11@gmail.com
+91 8281552088
    .

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

14/03/2026

തിരുവനന്തപുരം: അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വാര്‍ഡുകളില്‍ കുടിവെളള വിതരണം തടസപ്പെടും.അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് ആണ് പൊട്ടിയത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്‌ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, സൈനിക് സ്‌കൂള്‍, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂര്‍, അലത്തറ, കുഴിവിള വാര്‍ഡുകളില്‍ കുടിവെളള വിതരണം തടസപ്പെടും.കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങും. ഈ വാര്‍ഡുകളില്‍ മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 17 വരെ ജലവിതരണം പൂര്‍ണമായും മുടങ്ങും.മാര്‍ച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

LATEST NEWS



വിദേശം

13/03/2026

ഇറാൻ സംഘർഷത്തിനിടെ ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നു; ആറുപേർ കൊല്ലപ്പെട്ടു

പശ്ചിമ ഇറാഖിൽ യുഎസ് വ്യോമസേനയുടെ ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ തകർന്നുവീണ അപകടത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനുമായി സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ശേഷിക്കുന്ന രണ്ട് ജീവനക്കാരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാന്റെ ആക്രമണമാണ് വിമാനപതനത്തിന് കാരണമെന്ന അവകാശവാദം അമേരിക്ക തള്ളിക്കളഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മരിച്ച ഉദ്യോഗസ്ഥരുടെ പേരുകൾ അവരുടെ കുടുംബങ്ങളെ അറിയിക്കുന്നതുവരെ 24 മണിക്കൂർ രഹസ്യമായി സൂക്ഷിക്കുമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

11/03/2026

ഭീമൻ മിസൈലുകൾ രംഗത്ത്; ഇറാന്റെ പുതിയ യുദ്ധതന്ത്രത്തിൽ യുഎസും ഇസ്രയേലും ജാഗ്രതയിൽ

ഇതിനിടെ, ഇറാന്റെ മിസൈൽ തന്ത്രത്തിലെ ഈ വലിയ മാറ്റം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര വൃത്തങ്ങളിൽ ശക്തമായി ഉയരുന്നുണ്ട്. ചെറിയ തോതിലുള്ള പ്രതികാര ആക്രമണങ്ങളിൽ നിന്ന് മാറി, ദീർഘകാലവും ഉയർന്ന നാശനഷ്ട ശേഷിയുമുള്ള മിസൈൽ ആക്രമണങ്ങളിലേക്ക് ഇറാൻ നീങ്ങുന്നതായാണ് വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാൻ കഴിവുള്ള മിസൈലുകൾ വിന്യസിക്കുന്നതിലൂടെ വിമാനത്താവളങ്ങൾ, സൈനിക ബങ്കറുകൾ, തുറമുഖങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ തന്ത്രപ്രധാന സൈനിക ആസ്തികളെ നേരിട്ട് ലക്ഷ്യമിടാൻ ഇറാൻ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇതുവഴി എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയും, അവയുടെ പ്രവർത്തന ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ ശൃംഖലകളും ഈ പുതിയ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ദീർഘകാല മിസൈൽ ആക്രമണങ്ങളിലൂടെ എതിരാളി രാജ്യങ്ങളെ മാനസികമായും സൈനികമായും സമ്മർദത്തിലാക്കുകയും മേഖലയിൽ തങ്ങളുടെ സൈനിക ശക്തിയും സ്വാധീനവും തെളിയിക്കുകയുമാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ഈ സാഹചര്യത്തെ ഗൗരവമായി വിലയിരുത്തുന്ന യുഎസും ഇസ്രയേലും പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളും മിസൈൽ പ്രതിരോധ ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനിടെ ഈ പുതിയ തന്ത്രപരമായ നീക്കം പശ്ചിമേഷ്യയിൽ വലിയ തോതിലുള്ള സംഘർഷങ്ങൾക്കും വ്യാപകമായ സൈനിക ഏറ്റുമുട്ടലുകൾക്കും വഴിവെക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിലും ശക്തമാകുന്നുണ്ട്.

10/03/2026

“ഇസ്രയേൽ–ഇറാൻ യുദ്ധം അവസാന ഘട്ടത്തിൽ: ട്രംപിന്റെ പ്രഖ്യാപനം”

ഇതിനിടെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം അതീവ ജാഗ്രതയിൽ തുടരുകയാണ്. ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ പ്രദേശത്തെ പ്രധാന സൈനിക കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമസേനയും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉയർന്ന ജാഗ്രതയിൽ നിലനിർത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങളും ശക്തമാകുകയാണ്. അമേരിക്ക ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ മേഖലയിലെ സാഹചര്യം അടുത്തായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാമെന്നും വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം എണ്ണവിതരണത്തിനും ആഗോള വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് മേഖലയിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി രാജ്യങ്ങൾ നാവികസേനയെ സജ്ജമാക്കിയിട്ടുണ്ട്. സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള സാമ്പത്തിക രംഗത്തും സുരക്ഷാ മേഖലയിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും പുറത്തുവരുന്നു.

സിനിമ

ജന നായകൻ ഒടിടി ഡീലിൽ നിന്ന് പിന്മാറി ആമസോൺ ? റിപ്പോർട്ട്

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. നാഷ്ണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേയരിപ്പിച്ച കാരണമെന്നാണ് റിപ്പോർട്ടുകൾ.

പഠിപ്പ് ഒഴികെ ബാക്കിയെല്ലാം അവൻ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്, യൂത്ത് സിനിമയെക്കുറിച്ച് ധനുഷ്; ചിരിപ്പിച്ച് വീഡിയോ

കെൻ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമയാണ് യൂത്ത്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരുങ്ങുന്ന സിനിമ മാർച്ച് 19 ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയുടെ പ്രീ റിലീസ് ഇവെന്റിനിടെ നടൻ ധനുഷ് പറഞ്ഞ വാക്കുകൾ ആണ് ചിരിപടർത്തുന്നത്. ധനുഷ് ആയിരുന്നു ചടങ്ങിൽ അതിഥി ആയി എത്തിയത്.

'കോമഡി സിനിമ എടുക്കുന്നവരെ കോമാളി ആയി കാണുന്നു, ബഹുമാനം ലഭിക്കുന്നില്ല': മനസുതുറന്ന് പ്രിയദർശൻ

മലയാളത്തിൽ നിരവധി ആരാധകരുള്ള സംവിധായകൻ ആണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകൾ ആണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. കോമഡി ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകർക്ക് ഇൻഡസ്ട്രിയിൽ ബഹുമാനം ലഭിക്കില്ലെന്നും ഗൗരവമേറിയ ചിത്രങ്ങളെടുക്കുമ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ഭൂത് ബം​ഗ്ലായുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ 25,000 രൂപ; 2.5 ലക്ഷം രൂപവരെയുള്ള ബില്ല് ഇൻഷുറൻസിലൂടെ നൽകും

ന്യൂഡൽഹി: ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന്ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആദ്യ ഏഴുദിവസത്തെ 2.5 ലക്ഷം രൂപവരെയുള്ള ബില്ലും ദേശീയപാത അതോറിറ്റി ഇൻഷുറൻസിലൂടെ നൽകും. 10 മിനിറ്റിന്റെ വിളിപ്പുറത്ത് ആംബുലൻസ് എത്തിക്കാനും ആധുനികീകരിച്ച ആംബുലൻസ് സേവനത്തിനും സംസ്ഥാനങ്ങളുമായി ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന് കേന്ദ്രീകൃതനമ്പർ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

04/12/2025

പ്രതിരോധശേഷി കുറയുന്ന തണുപ്പുകാലം; ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ ആയിമാറാം, ഹൃദയത്തെയും കാക്കണം

കാഞ്ഞങ്ങാട്: പെയ്തൊഴിയാത്ത മഴക്കാലം വിടവാങ്ങിയതോടെ ശൈത്യകാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഉത്സവങ്ങളുടെയും കളിയാട്ടങ്ങളുടെയും വ്രതാനുഷ്ഠാനങ്ങളുടെയും കാലം കൂടിയാണ് മുന്നിലുള്ളത്. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പുകാലവും. ഇവയെല്ലാം ഒത്തുചേരലുകളുടെയും യാത്രകളുടെയും സന്തോഷത്തിന്റെയും കാലമാണെങ്കിൽപോലും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കൂടി ഒരു സമ്മേളനകാലം കൂടിയാണെന്ന് ആരും മറക്കരുതെന്നാണ് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നത്.

17/11/25

ഈ സപ്ലിമെന്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

മെച്ചപ്പെട്ട ആരോഗ്യത്തിന് ഡയറ്ററി സപ്ലിമെന്റുകൾ എല്ലായ്പ്പോഴും നല്ലതാണ് എന്ന് നമ്മള്‍ കരുതും. എന്നാൽ സാധാരണയായി ഉപയോഗിക്കുന്ന ചില സപ്ലിമെന്റുകൾ കൊണ്ട് പ്രയോജനമില്ല എന്നു മാത്രമല്ല അവയിൽ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് വെൽനസ്സ് എക്സ്പർട്ട് ആയ ഡോ. എറിക് ബർഗ് പറയുന്നു. ഇത്തരത്തില്‍ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഏഴ് സപ്ലിമെന്റുകളെ അറിയാം. 1. സിന്തറ്റിക് വൈറ്റമിൻ എ (റെറ്റിനോൾ പാമിറേറ്റ്/ അസെറ്റേറ്റ്) കാഴ്ചശക്തിക്കും രോഗപ്രതിരോധശക്തിക്കും വൈറ്റമിൻ എ ആവശ്യമാണ്. എന്നാൽ സിന്തറ്റിക് രൂപത്തിലുള്ളവ ശരീരത്തില്‍ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടില്ല. കരളിലോ കൊഴുപ്പു കലകളിലോ വൈറ്റമിൻ എ ധാരാളമായി അടിഞ്ഞുകൂടാം. സാധാരണ ഭക്ഷണത്തിലൂടെ (ഉദാഹരണമായി മുട്ട, കോഡ്‍ലിവർ ഓയിൽ തുടങ്ങിയവ) ഇവ ലഭിക്കുന്നതാണ് സുരക്ഷിതം. 2. സിന്തറ്റിക് വൈറ്റമിൻ ബി 12 (സയാനോകൊബാലമിൻ) വൈറ്റമിൻ ബി 12 ന്റെ സപ്ലിമെന്റ് രൂപമായ സയാനോകൊബാലമിനിൽ സയനൈഡിന്റെ അംശം ഉണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുന്ന ഗ്ലൂട്ടാത്തയോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനുപകരം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ബയോ അവെയ്‌ലബിൾ മീഥൈൽ കൊബാലമിൻ ആണ് നല്ലത്.

ലൈഫ്‌സ്റ്റൈൽ

14/03/2026

ഇൻസ്റ്റാഗ്രാമിൽ വലിയ മാറ്റം; സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷ ചോദ്യംചെയ്യപ്പെടുന്നു

ന്യൂദൽഹി: ജനപ്രിയ വീഡിയോ, ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം, അതിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിംഗ് ഫീച്ചർ നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. ഈ വർഷം മെയ് 8 മുതൽ പുതിയ സംവിധാനമായിരിക്കും, കൂടാതെ ആപ്പിൽ നിങ്ങൾക്ക് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ ഉപയോഗിക്കാൻ കഴിയുകയുമില്ല. നമ്മൾ അയക്കുന്ന സന്ദേശങ്ങൾ പ്രത്യേക കോഡുകളാക്കി അയക്കുന്നവർക്കും ലഭിക്കുന്നവർക്കും മാത്രം തിരിച്ചറിയാൻ പറ്റുന്ന സാങ്കേതി വിദ്യയാണ് എൻഡ് ടു എൻഡ് സ്‌ക്രിപ്റ്റ്. അതായത് ആ സന്ദേശം കടന്നു പോകുന്ന സംവിധാനത്തിൽ എവിടെയും ആർക്കും അത് മനസ്സിലാക്കാൻ ആവില്ല, ആ സേവനം നൽകുന്നവർക്കുപോലും. എന്നാൽ ഈ പ്രത്യേക സുരക്ഷാ സംവിധാനം ഇല്ലാതാക്കുന്നതോടെ നിങ്ങളുടെ സന്ദേശം മറ്റൊരാളിൽ എത്തിപ്പെടില്ല എന്ന് ഇൻസ്റ്റാഗ്രാം ഉറപ്പൊന്നും നൽകില്ല എന്നർത്ഥം. 2023 ഡിസംബറിലാണ് ആദ്യമായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. ഇപ്പോൾ, ഫീച്ചർ ഇല്ലാതാകുന്നതോടെ, ഇൻസ്റ്റാഗ്രാം സന്ദേശങ്ങൾക്ക് സ്വകാര്യതയുടെ അധിക സംരക്ഷണം ഇല്ലാതാകുകയാണ്. അതായത് ഇൻസ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ മെറ്റയ്‌ക്ക് താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളുടെ സന്ദേശങ്ങൾ കാണാൻ കഴിയും. എൻക്രിപ്ഷൻ സംവിധാനം ഇല്ലാതാകുന്നതിനു മുമ്പ്, ഇന്റ്‌സ്റ്റായിലുള്ള നിങ്ങളുടെ നിലവിലുള്ള ചാറ്റുകളും മീഡിയാ ഫയലുകളും ഡൗൺലോഡ് ചെയ്യാമെന്ന് മെറ്റ പറഞ്ഞു. തടസ്സമുണ്ടെങ്കിൽ, അവ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ആപ്പിൽ നിങ്ങൾക്ക് ലഭിക്കും. എന്നാൽ മുന്നറിയിപ്പ് – കുറച്ച് സമയത്തിനുള്ളിൽ നിങ്ങൾ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഡൗൺലോഡ് ഓപ്ഷൻ ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ ആദ്യം അത് ചെയ്യേണ്ടി വന്നേക്കാം. എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ കുറയ്‌ക്കുന്നതിന് മെറ്റാ ഇതുവരെ വിശദമായ വിശദീകരണം നൽകിയിട്ടില്ല, പക്ഷേ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദവുമായി ഇതിന് വലിയ ബന്ധമുണ്ട്. എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ വ്യാപിക്കുന്ന കുട്ടികളുടെ ചൂഷണവും ദുരുപയോഗവും പോലുള്ള കാര്യങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള നിയമനിർമ്മാതാക്കളും നിയന്ത്രണ ഉദ്യോഗസ്ഥരും ആശങ്കാകുലരാണ്. എൻക്രിപ്ഷൻ ഇല്ലാതെ, മെറ്റയും മറ്റ് ടെക് കമ്പനികളും ദോഷകരമായ ഉള്ളടക്കത്തിനായി ചാറ്റുകൾ സ്‌കാൻ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുന്നു. സ്വകാര്യ സന്ദേശമയയ്‌ക്കലിൽ കർശനമായ നിയന്ത്രണങ്ങൾ യുഎസ്, യുകെ, മറ്റിടങ്ങളിലെ സർക്കാരുകൾ സ്വകാര്യ സന്ദേശമയയ്‌ക്കലിൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, നിയമവിരുദ്ധമായ വസ്തുക്കൾക്കായി സന്ദേശങ്ങൾ സ്‌കാൻ ചെയ്യാൻ അധികാരികളെ അനുവദിക്കുന്ന ചാറ്റ് നിയന്ത്രണ നിയന്ത്രണത്തിനായി യൂറോപ്യൻ യൂണിയൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

11/03/2026

പിതാവിന്റെ എതിർപ്പിനെ മറികടന്ന് പ്രണയവിജയം; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

വിവാഹത്തിന് ശേഷം മൊണാലിസയും ഫർമാൻ ഖാനും സമാധാനപരമായ ജീവിതം ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ എത്തിയ ശേഷം പൊലീസ് സംരക്ഷണം തേടിയ ഇരുവരും നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിവാഹിതരായത്. പ്രണയബന്ധത്തെ ശക്തമായി എതിർത്തിരുന്ന കുടുംബാംഗങ്ങളുടെ സമ്മർദ്ദം ഒഴിവാക്കാനായിരുന്നു കേരളത്തിലേക്ക് എത്താനുള്ള തീരുമാനം എന്നും ഇരുവരും വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ശ്രദ്ധ നേടിയ ഈ വിവാഹം സോഷ്യൽ മീഡിയയിലും വ്യാപകമായി ചർച്ചയാകുകയാണ്. പുതിയ ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് തങ്ങളുടെ തീരുമാനം എന്നും ദമ്പതികൾ അറിയിച്ചു. തങ്ങളുടെ പ്രണയം വീട്ടുകാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും ഒളിച്ചോടി വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞു. പലതവണ കുടുംബത്തെ സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അതോടെ സുരക്ഷിതമായ സ്ഥലമായി കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇവിടെ എത്തിച്ചേരുന്നതോടെ പൊലീസിനെയും സമീപിച്ച് തങ്ങളുടെ സാഹചര്യം വിശദീകരിക്കുകയും സംരക്ഷണം അഭ്യർത്ഥിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇനി കുടുംബവിരോധങ്ങൾ മാറി എല്ലാവരുടെയും അനുഗ്രഹത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഇരുവരും അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചകൾക്കുശേഷം മൊണാലിസയുടെ നിലപാട് വ്യക്തമായതോടെ അധികൃതർ നിയമപരമായ നടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയായതിനാൽ സ്വന്തം തീരുമാനപ്രകാരം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് പൊലീസും വ്യക്തമാക്കി. തുടർന്ന് ഇരുവരും ഒരുമിച്ച് തുടരാൻ ആഗ്രഹിക്കുന്നതായി അറിയിച്ചതോടെ കൂടുതൽ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ അവസാനിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയിരുന്ന ബന്ധുക്കളും അണിയറപ്രവർത്തകരും പിന്നീട് മടങ്ങുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

11/03/2026

കമന്റിനുള്ള മറുപടിയായി മീനാക്ഷി: കഴുതയെ കുറിച്ചുള്ള തെറ്റായ ധാരണ തിരുത്തി

സമൂഹ മാധ്യമങ്ങൾ ഇപ്പോൾ അഭിപ്രായപ്രകടനത്തിനും വിവരവിനിമയത്തിനും പ്രധാന പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, നടി മീനാക്ഷി അനൂപിന്റെ നിലപാട് ശ്രദ്ധേയമാണ്. ചിലർ കൈകാര്യം ചെയ്യാതെ അപഹാസ്യമായ രീതിയിൽ ‘കഴുത’ എന്നുപേരിട്ടിട്ടുള്ള കമന്റുകളെല്ലാം അവർ ശാസ്ത്രീയമായ വിശദീകരണത്തിലൂടെ മറികടന്നു. കഴുതയെ ബുദ്ധിയില്ലാത്ത ജീവിയെന്ന പൊതുവായ തെറ്റായ ധാരണയെ അവർ തള്ളി, മറിച്ച് അതിന് വശ്യമുള്ള ബുദ്ധിശക്തി മറ്റ് നിരവധി ജീവികളേക്കാൾ ഉയര്‍ന്നതാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. മീനാക്ഷി തന്റെ പോസ്റ്റിൽ, സമൂഹത്തിൽ കേൾക്കപ്പെടുന്ന പൊതുവായ വിശ്വാസങ്ങൾ എല്ലായ്പ്പോഴും സത്യമായിരിക്കില്ലെന്നും, ശരിയായ അറിവും നിരീക്ഷണവും അടിസ്ഥാനം ചെയ്‌താൽ മാത്രമേ നാം യുക്തമായ വിലയിരുത്തലുകൾ നടത്താൻ കഴിയുകയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം, വിജയകുമാർ ബ്ലാത്തൂരിന്റെയും വൈശാഖൻ തമ്പിയുടെയും വീഡിയോകൾ ഉദാഹരണമായി പങ്കുവെച്ച് അവർക്കും പിന്തുണ നൽകുന്ന തെളിവുകൾ അവര്‍ പ്രസ്താവിച്ചു. കാലക്രമേണ, മീനാക്ഷി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിനെ രസകരമായ മിമിക്‌സ്‌കളും, വ്യക്തിപരമായ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയ ഒരുങ്ങിയ പ്ലാറ്റ്‌ഫോമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്; പോസിറ്റീവ് നോട്ടുകളോടെ കൂടാതെ വിമർശനങ്ങളും നേരിടാൻ അവർ തയ്യാറാണ്, എന്നാൽ എല്ലാത്തരം അഭിപ്രായങ്ങളിലും ബോധപൂർവ്വമായ മാന്യമായ സമീപനം കൈമാറുകയാണ് അവരുടെ പ്രധാനം.

വിദ്യാഭ്യാസം

3/11/25

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം;

നവംബർ 3 ആയുഷ്: പുതിയ അപേക്ഷ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദപ്രവേശന മാനദണ്ഡത്തിൽ ഇളവു വരുത്തിയതിനാൽ പുതിയ അപേക്ഷ ഇന്നു രാത്രി 11.59 വരെ നൽകാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അഥവാ ബയോടെക്നോളജി എന്നിവയോടെ 12 ജയിച്ച് നീറ്റ് യുജി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. cee.kerala.gov.in

1/11/25

മലയാളത്തിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് സർവകലാശാല: അപേക്ഷ ഡിസംബറിൽ

തേഞ്ഞിപ്പലം ∙ കേരളപ്പിറവി ദിനത്തിൽ കാലിക്കറ്റ് സർവകലാശാല 5 വൈജ്‍ഞാനിക ഓൺലൈൻ കോഴ്സുകൾ മലയാളത്തിൽ അവതരിപ്പിക്കുന്നു. 5 സൗജന്യ കോഴ്സുകളും യുജിസിയുടെ ‘സ്വയം’ ഓൺ‍ലൈൻ ഫ്ലാറ്റ്‌ഫോമിൽ അപ്‍‌ലോഡ് ചെയ്തതായി എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മുതലുള്ള ക്ലാസിനു ഡിസംബറിൽ അപേക്ഷ ക്ഷണിക്കും.

31/10/25

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 12 ന് ആരംഭിക്കും

രുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ. ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും

ബിസിനസ്സ്

വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ ഇത്ര കുറഞ്ഞ നിരക്കോ? എന്നാൽ ഒന്ന് യാത്ര ചെയ്തിട്ട് തന്നെ കാര്യം

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ്, കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ആധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ്. വന്ദേ ഭാരത് ഒരു പ്രീമിയം ട്രെയിനായതുകൊണ്ട് തന്നെ സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ നിരക്ക് അല്പം കൂടുതലായിരിക്കും. ഇതിൽ ചെയർ കാർ , എക്സിക്യൂട്ടീവ് ക്ലാസ് എന്നിങ്ങനെ രണ്ട് തരം സീറ്റുകളാണുള്ളത്. ഇതിൽ എക്സിക്യൂട്ടീവ് ക്ലാസിന് നിരക്ക് കൂടുതലാണ്.

3/11/25

സ്വർണവില ചൈനീസ് ഷോക്കിൽനിന്ന് പുറത്തേക്ക്; കേരളത്തിലും മുന്നോട്ട്, വെള്ളിക്കും തിരിച്ചുകയറ്റം

ചൈനയുടെ കടുത്തനീക്കത്തിന്റെ ആഘാതത്തിൽ കഴിഞ്ഞദിവസം നഷ്ടത്തിലേക്ക് പതിച്ച സ്വർണവില മെല്ലെ കരകയറുന്നു. രാജ്യാന്തരവില ഔൺസിന് 3,962 ഡോളർ വരെ താഴ്ന്നശേഷം ഇപ്പോൾ 4,014ലേക്ക് തിരിച്ചുയർന്നു. ഇതോടെ ഇന്ന് കേരളത്തിലും വില കൂടി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 11,920 രൂപയായി. 120 രൂപ വർധിച്ച് 90,320 രൂപയാണ് പവൻവില.

1/11/25

അതിവേഗം വളരുന്ന ഇന്ത്യ; റിക്രൂട്മെന്റ് തകൃതിയാക്കി നിർമിതബുദ്ധി കമ്പനി ‘ഓപ്പൺ എഐ’ മനോരമ ലേഖകൻ

ബെംഗളൂരു ∙ യുഎസ് ആസ്ഥാനമായ പ്രമുഖ നിർമിത ബുദ്ധി (എഐ) കമ്പനി ‘ഓപ്പൺ എഐ’ ബെംഗളൂരുവിൽ സൊല്യൂഷൻസ് ആർക്കിടെക്ട് തസ്തികയിലേക്ക് റിക്രൂട്മെന്റ് ആരംഭിച്ചു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളാണ് ഓപ്പൺ എഐ. നിർമിതബുദ്ധി, സോഫ്റ്റ് വെയർ എൻജിനീയറിങ്, പ്രോഡക്ട് ബിൽഡിങ് തുടങ്ങിയവയിൽ ഉയർന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെയാണു കമ്പനി തേടുന്നത്. ഇതേ തസ്തികയിലേക്ക് ദക്ഷിണ കൊറിയയിലും നിയമനം നടത്തുന്നുണ്ട്. എഐ, സ്റ്റാർട്ടപ് മേഖല അതിവേഗം വളരുന്ന ഇന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം.

കൃഷി

3/11/25

ഡൽഹിയിൽ പൊടിയും പുകമഞ്ഞും കൂടി

പുകമഞ്ഞും പൊടിയും കൂടിയതോടെ ഡൽഹിയിൽ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു. 200നു മുകളിൽ ഈ സൂചിക എത്തുന്നതു തന്നെ രൂക്ഷ അവസ്ഥയാണു സൂചിപ്പിക്കുന്നത്. ദീപാവലി സീസണിലെ അനധികൃത പടക്കം പൊട്ടിക്കലും വാഹനപ്പുകയും അയൽ സംസ്ഥാനങ്ങളിൽ പാടങ്ങളിൽ തീയിട്ടതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം. കൃത്രിമമഴ വഴി മലിനീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമവും വിജയിച്ചില്ല.

1/11/25

അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്.

കളിക്കോപ്പുകൾക്കും കാർട്ടൂണുകൾക്കും ഇടയിൽ ആനന്ദം കണ്ടെത്തേണ്ട പ്രായത്തിൽ അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്. ടിവി കാണാൻ ഒട്ടും താല്പര്യമില്ല, ആ സമയം വീടിനു ചുറ്റുമുള്ള കൃഷിയിടത്തിൽ ചെലവഴിക്കാനാണ് അഫിന് താല്പര്യം. പാവൽ, കോവൽ, ചേമ്പ്, വെണ്ട, തക്കാളി, വിവിധയിനം മുളകുകൾ തുടങ്ങി പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെ ഈ പത്തു വയസ്സുകാരന്റെ ശ്രമഫലമായി ഇടപ്പള്ളി കുന്നുംപുറത്തെ വീടിനു ചുറ്റും വിളഞ്ഞു നിൽക്കുന്നു.

31/10/25

അദ്ഭുതം! കുറഞ്ഞ ചെലവിൽ 200% അധിക വിളവ്; എല്ലാം മൊബൈലിൽ കാണാം, പ്രയോഗിച്ചത് നൂതന ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ലാഭകരവുമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകൾ. കാർഷിക രംഗത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫാമിങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയം കണ്ടുതുടങ്ങി. കിലയുടെയും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകർ മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട് ഫാമിങ് രീതികൾ നടപ്പാക്കി വിജയിച്ചു കഴിഞ്ഞു

ആത്മീയത

09/03/2026

ഇസ്ലാമിൽ യേശു ആരാണ്

യേശു ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും ലോകമെമ്പാടും വ്യാപകമായി അറിയപ്പെടുന്നതുമായ വ്യക്തികളിൽ ഒരാളാണ്. വിവിധ മതങ്ങളിൽപ്പെട്ട കോടിക്കണക്കിന് ആളുകൾ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സാധാരണയായി അദ്ദേഹം ക്രിസ്തുമതവുമായി ബന്ധപ്പെട്ടാണ് കൂടുതലായി അറിയപ്പെടുന്നത്, പക്ഷേ ഇസ്ലാമിലും അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് — എന്നാൽ അത് പലർക്കും അത്ര പരിചിതമല്ല. ഇസ്ലാമിൽ, യേശുവിനെ (ഇസാ എന്നു വിളിക്കുന്നു) ദൈവത്തിന്റെ പുത്രനായി കാണുന്നില്ല. പകരം, അല്ലാഹു തിരഞ്ഞെടുത്ത ഒരു പ്രവാചകനായും ദൂതനായും ആണ് അദ്ദേഹത്തെ കാണുന്നത്. പ്രവാചകന്മാരിൽ പ്രത്യേക സ്ഥാനമുള്ളവനായി ഇസ്ലാമിക പാരമ്പര്യം യേശുവിനെ അവതരിപ്പിക്കുന്നു. അതുപോലെ തന്നെ, അദ്ദേഹം അത്ഭുതങ്ങൾ നടത്തിച്ചവനായി, ദൈവിക ജ്ഞാനം പഠിപ്പിച്ച ഗുരുവായി, ദൈവത്തിന്റെ നീതിയുള്ള ദാസനായി വിവരണം ചെയ്യപ്പെടുന്നു. പക്ഷേ, ക്രിസ്തീയ വിശ്വാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്ലാമിൽ യേശുവിനെ കാണുന്ന രീതിയിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ട്? കൂടാതെ ഖുർആൻ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, അത്ഭുതങ്ങളെക്കുറിച്ചും, അവസാനം സംഭവിച്ചതിനെക്കുറിച്ചും എന്താണ് പറയുന്നത്

3/11/25

ശൂർപ്പണഖയുടെ പുനർജന്മം: മഥുരയിലെ കുബ്ജ

രാമായണത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണു ശൂർപ്പണഖ. രാമായണത്തിന്റെ കഥാഗതി വഴിതിരിച്ചുവിടുന്നത് രാവണന്റെ ഈ സഹോദരിയാണെന്നു വേണമെങ്കിൽ പറയാം. വിശ്രവസിന്റെയും കൈകസിയുടെയും പുത്രിയായ ശൂർപ്പണഖ തന്റേടവും ധൈര്യവുമുള്ള സ്ത്രീയായിരുന്നെങ്കിലും വൈകാരികമായ എടുത്തുചാട്ടങ്ങളുണ്ടായിരുന്നു അവർക്ക്. യുവതിയായിരിക്കേ കാലകേയവംശത്തിലെ വിദ്യുത്ജ്വിഹനെന്ന അസുരനെ ശൂർപ്പണഖ വിവാഹം കഴിച്ചു. എന്നാൽ രാവണനു താൽപര്യമില്ലാത്തയാളായിരുന്നു വിദ്യുത്ജ്വിഹന്‍. വിരോധം മൂത്തുവരികയും രാവണൻ വിദ്യുത്ജ്വിഹനെ വധിക്കുകയും ചെയ്തു. ഇതോടെ വിധവയായി മാറിയ ശൂർപ്പണഖ നാത്തൂനായ മണ്ഡോദരി പറഞ്ഞതനുസരിച്ചാണ് വിവിധ നാടുകളിൽ യാത്ര ചെയ്തു തുടങ്ങിയത്. തനിക്കിണങ്ങിയ ഒരു ഭർത്താവിനെ കണ്ടെത്താനായിരുന്നു ഈ യാത്രകൾ.

31/10/25

അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടുന്ന നക്ഷത്രക്കാർ

ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാർ പൊതുവെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടാറുണ്ട്. പക്ഷേ അടുത്ത് മനസിലാക്കുന്നവർ ഇക്കൂട്ടരുടെ ആത്മാർത്ഥതയിലും ഉദ്ദേശശുദ്ധിയിലും ആകൃഷ്ടരാകാറുണ്ട്. ഭരണി: ആത്മാഭിമാനത്തെ സംരക്ഷിക്കുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഈ നക്ഷത്രക്കാർ. എടുത്തടിച്ചു സംസാരിക്കുന്ന പ്രകൃതമായതിനാൽ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാൻ കാരണമാകും. തമാശ രൂപേണ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.

യാത്ര

3/11/25

'കേരള, എനിക്ക് നിരാശ തോന്നുന്നു'

കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ എത്തിക്കാൻ സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് അഹോരാത്രം പ്രയത്നം നടത്തിയിരുന്നു. കേരളം കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് വ്ലോഗർമാരും സഞ്ചാരികളും എത്തുകയും ചെയ്തു. എന്നാൽ, സ്ഥിരമായുള്ള ചട്ടക്കൂടുകളിൽ നിന്ന് മാറി 'ശരിക്കുള്ള കേരളം' കാണാൻ ഇറങ്ങിയ സഞ്ചാരികൾ എല്ലാവരും നാട്ടിലെ ഒരു പൊതുപ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്. അത് മറ്റൊന്നുമല്ല, യാതൊരു ബോധവുമില്ലാതെ അവിടെയും ഇവിടെയും വലിച്ചെറിയുന്ന മാലിന്യം തന്നെ.

31/10/25

ജർമൻ വ്ലോഗറുടെ വിഡിയോ കണ്ട് ഞെട്ടി മലയാളികൾ

കേരളം കാണാൻ എത്തിയ ഒരു ജർമൻ വ്ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയിൽ ഒരിടത്തു പോലും ഈ വ്ലോഗർ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികൾ കമൻ്റ് ബോക്സിൽ അയാളോട് ക്ഷമാപണം നടത്തി. ജർമ്മനിയിൽ നിന്ന് എത്തിയ അലക്സാണ്ടർ വെൽഡർ ആണ് 'കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര' എന്ന അടിക്കുറിപ്പിൽ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്. ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ബുക്ക് ചെയ്ത മൂന്നാർ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാൽ, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്. അതിലേക്ക് വരുന്നതിനു മുൻപ് അലക്സ് മൂന്നാറിലേക്ക് ബസ് കിട്ടാൻ വേണ്ടി നടത്തിയ സാഹസങ്ങൾ നോക്കാം.

27/10/25

വിന്റർ ഷെഡ്യൂൾ; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സർവീസുകൾ കൂടും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും























© 2025 anveshinews | Privacy Policy