anveshinews11@gmail.com
+91 8281552088

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ രാജ്യത്തിലെ തന്നെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

LATEST NEWS



വിദേശം

ഖമനയി വധം: 'കേന്ദ്രത്തിന്‍റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല'; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും സോണിയ ആരോപിച്ചു. ദി ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് സോണിയയുടെ പ്രതികരണം. ഖമനയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ വിമർശനം.

സംഘര്‍ഷത്തിന് അയവില്ല; ഇറാന്‍ ആക്രമിച്ചെന്ന് ഓസ്‌ട്രേലിയ; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

ടെഹ്‌റാൻ/ടെല്‍ അവീവ്: തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാന്‍ ആക്രമിച്ചെന്ന വാദവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. ദുബായ്ക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൈനികര്‍ സുരക്ഷിതരാണെന്നും റിച്ചാര്‍ഡ് മാര്‍ലെസ് ചൂണ്ടിക്കാട്ടി. അതിനിടെ റിയാദില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വകുപ്പ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.

റഷ്യയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവാവിന്റെ ആക്രമണം; നാല് ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ ബാഷ്‌കോർട്ടോസ്ഥാൻ റിപ്പബ്ലിക് പ്രദേശത്തെ ഉഫയിൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്. സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലായിരുന്നു ആക്രമണം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ കൗമാരക്കാരൻ കത്തിയുമായി ആക്രമിക്കുകയായിരുന്നു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സിനിമ

ആ സീനിൽ കമൽ ഹാസനെ കെട്ടിപ്പിടിക്കാൻ വല്ലാതെ ബുദ്ധിമുട്ടി, നിറമായിരുന്നു എന്റെ പ്രശ്നം; രാധിക

കരിയറിന്റെ തുടക്ക കാലത്ത് തന്റെ നിറത്തിൽ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് രാധിക. കെ.വിശ്വനാഥ് ഒരുക്കിയ 'സ്വാതി മുത്ത്യ'ത്തിൽ കമൽ ഹാസനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കിട്ടാണ് രാധിക ഇക്കാര്യം പറയുന്നത്. അദ്ദേഹം ആൻ വളരെ വെളുത്തിരുന്നുവെന്നും അതിനാൽ കെട്ടിപിടിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുവെന്നും രാധിക പറഞ്ഞു. ആ സീൻ ചിത്രീകരിക്കാൻ വേണ്ടി മാത്രം മണിക്കൂറുകൾ ചിലവാക്കിയെന്നും അവസാനം കാര്യം തുറന്നു പറഞ്ഞപ്പോൾ കമൽ ഹസ്സൻ ക്ളിയ്കിയതും രാധിക ഓർത്തു. ഇപ്പോഴും തന്നെ കാണുമ്പോൾ കമൽ ഹാസൻ ഇക്കാര്യം പറഞ്ഞു കളിയാകുമെന്നും രാധിക ഒരഭിഖത്തിൽ പറഞ്ഞു. 'ഒരു സീനിൽ കമൽഹാസനെ പിന്നിൽനിന്ന് കെട്ടിപ്പിടിക്കണം. ആ സീൻ എടുക്കാനുള്ള ശ്രമങ്ങളായി. എത്രയായിട്ടും എനിക്കതിന് കഴിയുന്നില്ല. ഒടുവിൽ സംവിധായകൻ ഷൂട്ട് നിർത്തിവെച്ചു, 'നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ' എന്ന് സംവിധാകയൻ ചോദിച്ചു. കമലും ഞാനും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസമായില്ല. ഒടുവിൽ ശരീരദുർഗന്ധമാണോ കാരണമെന്ന സംശയമായി അദ്ദേഹത്തിന്. എവിടുന്നോ പെർഫ്യൂം കൊണ്ടുവന്ന്, കമൽഹാസന്റെ ദേഹം മുഴുവൻ സ്‌പ്രേ ചെയ്തു. എന്നിട്ടും എനിക്ക് ആ സീൻ ഷൂട്ട് ചെയ്യാൻ കഴിയുന്നില്ല'', ആ സീനിനുവേണ്ടി മാത്രം മണിക്കൂറുകളെടുത്തു.

ഒരുപാട് സർപ്രൈസുകൾ ഉള്ള കൊമേഴ്സ്യല്‍ സിനിമ, ഫാൻ മൊമെന്റുകൾ ഉറപ്പായും ഉണ്ട്: പേട്രിയറ്റിനെക്കുറിച്ച് സംവിധായകൻ

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ഒരു സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.

ചെറുപ്പത്തിൽ സഹോദരനെ നഷ്ടമായി, അവന് കൂടി വേണ്ടിയാണ് ഇന്ന് ഞാൻ ജീവിക്കുന്നത്: വിശാഖ് നായർ

ചത്താ പച്ച സിനിമയിലെ മാസ്മരിക പ്രകടനത്തിലൂടെ പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് നടൻ വിശാഖ് നായർ. 2015ൽ ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രമായി തുടങ്ങി പിന്നീട് കോമഡിയും, ക്യാരക്ടർ വേഷങ്ങളും, കേന്ദ്ര കഥാപാത്രങ്ങളും, നെഗറ്റീവ് റോളുകളുമായി കടന്നുപോയ വിശാഖിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായി ചത്താ പച്ചയിലെ ചെറിയാൻ എന്ന കഥാപാത്രം മാറിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ നാടകത്തിലേക്കും സിനിമയിലേക്കും കടന്നുവരാൻ വഴിയൊരുക്കിയ സഹോദരനെ കുറിച്ച് വിശാഖ് സംസാരിച്ചിരുന്നു. ഒന്നിച്ച് കളിച്ചുവളർന്ന തങ്ങൾക്ക് സിനിമയോട് വലിയ അഭിനിവേശം ആയിരുന്നു എന്നും ചെറുപ്രായത്തിൽ സഹോദരനെ നഷ്ടപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചു എന്നുമാണ് വിശാഖ് പറയുന്നത്. അൺഫിൽറ്റേർഡ് വിത്ത് അപർണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ കുട്ടിക്കാലത്തെ കുറിച്ച് സംസാരിച്ചത്.

ആരോഗ്യം

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ 25,000 രൂപ; 2.5 ലക്ഷം രൂപവരെയുള്ള ബില്ല് ഇൻഷുറൻസിലൂടെ നൽകും

ന്യൂഡൽഹി: ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന്ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആദ്യ ഏഴുദിവസത്തെ 2.5 ലക്ഷം രൂപവരെയുള്ള ബില്ലും ദേശീയപാത അതോറിറ്റി ഇൻഷുറൻസിലൂടെ നൽകും. 10 മിനിറ്റിന്റെ വിളിപ്പുറത്ത് ആംബുലൻസ് എത്തിക്കാനും ആധുനികീകരിച്ച ആംബുലൻസ് സേവനത്തിനും സംസ്ഥാനങ്ങളുമായി ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന് കേന്ദ്രീകൃതനമ്പർ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

04/12/2025

പ്രതിരോധശേഷി കുറയുന്ന തണുപ്പുകാലം; ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ ആയിമാറാം, ഹൃദയത്തെയും കാക്കണം

കാഞ്ഞങ്ങാട്: പെയ്തൊഴിയാത്ത മഴക്കാലം വിടവാങ്ങിയതോടെ ശൈത്യകാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഉത്സവങ്ങളുടെയും കളിയാട്ടങ്ങളുടെയും വ്രതാനുഷ്ഠാനങ്ങളുടെയും കാലം കൂടിയാണ് മുന്നിലുള്ളത്. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പുകാലവും. ഇവയെല്ലാം ഒത്തുചേരലുകളുടെയും യാത്രകളുടെയും സന്തോഷത്തിന്റെയും കാലമാണെങ്കിൽപോലും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കൂടി ഒരു സമ്മേളനകാലം കൂടിയാണെന്ന് ആരും മറക്കരുതെന്നാണ് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നത്.

17/11/25

ഈ സപ്ലിമെന്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

മെച്ചപ്പെട്ട ആരോഗ്യത്തിന് ഡയറ്ററി സപ്ലിമെന്റുകൾ എല്ലായ്പ്പോഴും നല്ലതാണ് എന്ന് നമ്മള്‍ കരുതും. എന്നാൽ സാധാരണയായി ഉപയോഗിക്കുന്ന ചില സപ്ലിമെന്റുകൾ കൊണ്ട് പ്രയോജനമില്ല എന്നു മാത്രമല്ല അവയിൽ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് വെൽനസ്സ് എക്സ്പർട്ട് ആയ ഡോ. എറിക് ബർഗ് പറയുന്നു. ഇത്തരത്തില്‍ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഏഴ് സപ്ലിമെന്റുകളെ അറിയാം. 1. സിന്തറ്റിക് വൈറ്റമിൻ എ (റെറ്റിനോൾ പാമിറേറ്റ്/ അസെറ്റേറ്റ്) കാഴ്ചശക്തിക്കും രോഗപ്രതിരോധശക്തിക്കും വൈറ്റമിൻ എ ആവശ്യമാണ്. എന്നാൽ സിന്തറ്റിക് രൂപത്തിലുള്ളവ ശരീരത്തില്‍ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടില്ല. കരളിലോ കൊഴുപ്പു കലകളിലോ വൈറ്റമിൻ എ ധാരാളമായി അടിഞ്ഞുകൂടാം. സാധാരണ ഭക്ഷണത്തിലൂടെ (ഉദാഹരണമായി മുട്ട, കോഡ്‍ലിവർ ഓയിൽ തുടങ്ങിയവ) ഇവ ലഭിക്കുന്നതാണ് സുരക്ഷിതം. 2. സിന്തറ്റിക് വൈറ്റമിൻ ബി 12 (സയാനോകൊബാലമിൻ) വൈറ്റമിൻ ബി 12 ന്റെ സപ്ലിമെന്റ് രൂപമായ സയാനോകൊബാലമിനിൽ സയനൈഡിന്റെ അംശം ഉണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുന്ന ഗ്ലൂട്ടാത്തയോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനുപകരം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ബയോ അവെയ്‌ലബിൾ മീഥൈൽ കൊബാലമിൻ ആണ് നല്ലത്.

ലൈഫ്‌സ്റ്റൈൽ

17/11/25

‘ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!’

നിത്യജീവിതത്തിൽ സ്ത്രീകൾ പലതരത്തിലുള്ള വെല്ലുവിളികളും നേരിടാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് കാറിൽ യാത്രചെയ്യുമ്പോൾ ഉണ്ടായ അനുഭവവും കേരള പൊലീസിന്റെ സഹായത്തിനും നന്ദി പറയുകയാണ് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. ‘ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!’ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തിൽ അവർ കുറിപ്പ് എഴുതിയിരിക്കുന്നത്.

3/11/25

പങ്കാളിയുടെ ആ സ്വഭാവം ബന്ധം തകർക്കും: ക്ഷമിക്കാനാകില്ലെന്ന് തമന്ന ഭാട്ടിയ

പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവുകൾ കാരണം പല ബന്ധങ്ങളും തകരാറുണ്ട്. പക്ഷേ, പങ്കാളി ഒരു തെറ്റു ചെയ്താൽ പോലും അത് ക്ഷമിക്കാനും അതിനു പരിഹാരം കാണാനും തയാറാണെന്ന് ബോളിവുഡ് താരം തമന്ന ഭാട്ടിയ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗുണങ്ങളെക്കുറിച്ച് തമന്ന വാചാലയായത്. തന്നെ സംബന്ധിച്ചിടത്തോളം ഒട്ടും സഹിക്കാൻ കഴിയാത്തത് പങ്കാളി കള്ളം പറയുന്നതാണെന്നും താരം തുറന്നു പറഞ്ഞു

1/11/25

നടി ഇന്ദുലേഖ അഭിനയരംഗത്ത് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രതിസന്ധികളോട് തനിച്ചു നിന്ന് പൊരുതിക്കയറിയ അവരുടെ ജീവിതം ഏത് മേഖലയിലെയും സ്ത്രീകള്‍ക്ക് പ്രചോദനമാണ്.

ഏതു പ്രതികൂല ഘട്ടങ്ങളെയും ഒരു നിറചിരികൊണ്ട് നേരിടുന്ന സ്ത്രീ എന്നാണ് ഇന്ദുലേഖയെ അടുത്തറിയുന്നവര്‍ വിലയിരുത്തുന്നത്. പരാതിയുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കാന്‍ നില്‍ക്കാതെ ജീവിതം എങ്ങനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തി. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന പോലെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ എന്നും അവര്‍ ശ്രമിച്ചു പോന്നു. സ്ത്രീകള്‍ സ്വയം പര്യാപ്തരാവേണ്ട കാലത്ത് അതുകൊണ്ട് തന്നെ ഇന്ദുവിന്റെ ജീവിതം ഒരു മാതൃകയാണ്. പുരാണ സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ തവണ ദേവിയുടെ വേഷം ചെയ്ത ഇന്ദുലേഖയെ ദൈവം കണക്കിലേറെ പരീക്ഷിച്ചു. അതുപോലെ തന്നെ അതിനെയെല്ലാം മറികടക്കാനുളള ആത്മബലവും നല്‍കി.

വിദ്യാഭ്യാസം

3/11/25

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം;

നവംബർ 3 ആയുഷ്: പുതിയ അപേക്ഷ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദപ്രവേശന മാനദണ്ഡത്തിൽ ഇളവു വരുത്തിയതിനാൽ പുതിയ അപേക്ഷ ഇന്നു രാത്രി 11.59 വരെ നൽകാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അഥവാ ബയോടെക്നോളജി എന്നിവയോടെ 12 ജയിച്ച് നീറ്റ് യുജി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. cee.kerala.gov.in

1/11/25

മലയാളത്തിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് സർവകലാശാല: അപേക്ഷ ഡിസംബറിൽ

തേഞ്ഞിപ്പലം ∙ കേരളപ്പിറവി ദിനത്തിൽ കാലിക്കറ്റ് സർവകലാശാല 5 വൈജ്‍ഞാനിക ഓൺലൈൻ കോഴ്സുകൾ മലയാളത്തിൽ അവതരിപ്പിക്കുന്നു. 5 സൗജന്യ കോഴ്സുകളും യുജിസിയുടെ ‘സ്വയം’ ഓൺ‍ലൈൻ ഫ്ലാറ്റ്‌ഫോമിൽ അപ്‍‌ലോഡ് ചെയ്തതായി എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മുതലുള്ള ക്ലാസിനു ഡിസംബറിൽ അപേക്ഷ ക്ഷണിക്കും.

31/10/25

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 12 ന് ആരംഭിക്കും

രുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ. ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും

ബിസിനസ്സ്

3/11/25

സ്വർണവില ചൈനീസ് ഷോക്കിൽനിന്ന് പുറത്തേക്ക്; കേരളത്തിലും മുന്നോട്ട്, വെള്ളിക്കും തിരിച്ചുകയറ്റം

ചൈനയുടെ കടുത്തനീക്കത്തിന്റെ ആഘാതത്തിൽ കഴിഞ്ഞദിവസം നഷ്ടത്തിലേക്ക് പതിച്ച സ്വർണവില മെല്ലെ കരകയറുന്നു. രാജ്യാന്തരവില ഔൺസിന് 3,962 ഡോളർ വരെ താഴ്ന്നശേഷം ഇപ്പോൾ 4,014ലേക്ക് തിരിച്ചുയർന്നു. ഇതോടെ ഇന്ന് കേരളത്തിലും വില കൂടി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 11,920 രൂപയായി. 120 രൂപ വർധിച്ച് 90,320 രൂപയാണ് പവൻവില.

1/11/25

അതിവേഗം വളരുന്ന ഇന്ത്യ; റിക്രൂട്മെന്റ് തകൃതിയാക്കി നിർമിതബുദ്ധി കമ്പനി ‘ഓപ്പൺ എഐ’ മനോരമ ലേഖകൻ

ബെംഗളൂരു ∙ യുഎസ് ആസ്ഥാനമായ പ്രമുഖ നിർമിത ബുദ്ധി (എഐ) കമ്പനി ‘ഓപ്പൺ എഐ’ ബെംഗളൂരുവിൽ സൊല്യൂഷൻസ് ആർക്കിടെക്ട് തസ്തികയിലേക്ക് റിക്രൂട്മെന്റ് ആരംഭിച്ചു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളാണ് ഓപ്പൺ എഐ. നിർമിതബുദ്ധി, സോഫ്റ്റ് വെയർ എൻജിനീയറിങ്, പ്രോഡക്ട് ബിൽഡിങ് തുടങ്ങിയവയിൽ ഉയർന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെയാണു കമ്പനി തേടുന്നത്. ഇതേ തസ്തികയിലേക്ക് ദക്ഷിണ കൊറിയയിലും നിയമനം നടത്തുന്നുണ്ട്. എഐ, സ്റ്റാർട്ടപ് മേഖല അതിവേഗം വളരുന്ന ഇന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം.

31/10/25

ബാങ്ക് അക്കൗണ്ട്: നോമിനി വേണ്ടെങ്കിൽ എഴുതിനൽകണം; നവംബർ 1 മുതൽ മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം ബാങ്കുകൾ എഴുതിവാങ്ങണമെന്നു റിസർവ് ബാങ്ക് ഉത്തരവിട്ടു. രേഖാമൂലം നൽകാൻ വിസമ്മതിച്ചാൽ രേഖകളിൽ ഉദ്യോഗസ്ഥർ ഇക്കാര്യം സൂചിപ്പിക്കണം.

കൃഷി

3/11/25

ഡൽഹിയിൽ പൊടിയും പുകമഞ്ഞും കൂടി

പുകമഞ്ഞും പൊടിയും കൂടിയതോടെ ഡൽഹിയിൽ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു. 200നു മുകളിൽ ഈ സൂചിക എത്തുന്നതു തന്നെ രൂക്ഷ അവസ്ഥയാണു സൂചിപ്പിക്കുന്നത്. ദീപാവലി സീസണിലെ അനധികൃത പടക്കം പൊട്ടിക്കലും വാഹനപ്പുകയും അയൽ സംസ്ഥാനങ്ങളിൽ പാടങ്ങളിൽ തീയിട്ടതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം. കൃത്രിമമഴ വഴി മലിനീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമവും വിജയിച്ചില്ല.

1/11/25

അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്.

കളിക്കോപ്പുകൾക്കും കാർട്ടൂണുകൾക്കും ഇടയിൽ ആനന്ദം കണ്ടെത്തേണ്ട പ്രായത്തിൽ അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്. ടിവി കാണാൻ ഒട്ടും താല്പര്യമില്ല, ആ സമയം വീടിനു ചുറ്റുമുള്ള കൃഷിയിടത്തിൽ ചെലവഴിക്കാനാണ് അഫിന് താല്പര്യം. പാവൽ, കോവൽ, ചേമ്പ്, വെണ്ട, തക്കാളി, വിവിധയിനം മുളകുകൾ തുടങ്ങി പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെ ഈ പത്തു വയസ്സുകാരന്റെ ശ്രമഫലമായി ഇടപ്പള്ളി കുന്നുംപുറത്തെ വീടിനു ചുറ്റും വിളഞ്ഞു നിൽക്കുന്നു.

31/10/25

അദ്ഭുതം! കുറഞ്ഞ ചെലവിൽ 200% അധിക വിളവ്; എല്ലാം മൊബൈലിൽ കാണാം, പ്രയോഗിച്ചത് നൂതന ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ലാഭകരവുമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകൾ. കാർഷിക രംഗത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫാമിങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയം കണ്ടുതുടങ്ങി. കിലയുടെയും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകർ മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട് ഫാമിങ് രീതികൾ നടപ്പാക്കി വിജയിച്ചു കഴിഞ്ഞു

ആത്മീയത

3/11/25

ശൂർപ്പണഖയുടെ പുനർജന്മം: മഥുരയിലെ കുബ്ജ

രാമായണത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണു ശൂർപ്പണഖ. രാമായണത്തിന്റെ കഥാഗതി വഴിതിരിച്ചുവിടുന്നത് രാവണന്റെ ഈ സഹോദരിയാണെന്നു വേണമെങ്കിൽ പറയാം. വിശ്രവസിന്റെയും കൈകസിയുടെയും പുത്രിയായ ശൂർപ്പണഖ തന്റേടവും ധൈര്യവുമുള്ള സ്ത്രീയായിരുന്നെങ്കിലും വൈകാരികമായ എടുത്തുചാട്ടങ്ങളുണ്ടായിരുന്നു അവർക്ക്. യുവതിയായിരിക്കേ കാലകേയവംശത്തിലെ വിദ്യുത്ജ്വിഹനെന്ന അസുരനെ ശൂർപ്പണഖ വിവാഹം കഴിച്ചു. എന്നാൽ രാവണനു താൽപര്യമില്ലാത്തയാളായിരുന്നു വിദ്യുത്ജ്വിഹന്‍. വിരോധം മൂത്തുവരികയും രാവണൻ വിദ്യുത്ജ്വിഹനെ വധിക്കുകയും ചെയ്തു. ഇതോടെ വിധവയായി മാറിയ ശൂർപ്പണഖ നാത്തൂനായ മണ്ഡോദരി പറഞ്ഞതനുസരിച്ചാണ് വിവിധ നാടുകളിൽ യാത്ര ചെയ്തു തുടങ്ങിയത്. തനിക്കിണങ്ങിയ ഒരു ഭർത്താവിനെ കണ്ടെത്താനായിരുന്നു ഈ യാത്രകൾ.

31/10/25

അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടുന്ന നക്ഷത്രക്കാർ

ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാർ പൊതുവെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടാറുണ്ട്. പക്ഷേ അടുത്ത് മനസിലാക്കുന്നവർ ഇക്കൂട്ടരുടെ ആത്മാർത്ഥതയിലും ഉദ്ദേശശുദ്ധിയിലും ആകൃഷ്ടരാകാറുണ്ട്. ഭരണി: ആത്മാഭിമാനത്തെ സംരക്ഷിക്കുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഈ നക്ഷത്രക്കാർ. എടുത്തടിച്ചു സംസാരിക്കുന്ന പ്രകൃതമായതിനാൽ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാൻ കാരണമാകും. തമാശ രൂപേണ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.

27/10/25

ഈ വസ്തുക്കൾ ഇങ്ങനെ സൂക്ഷിക്കൂ; വീട്ടിലും ഓഫീസിലും ഭാഗ്യം പടികടന്നെത്തും

ഫെങ് ഷൂയി (Feng Shui) എന്നത് ചൈനീസ് വാസ്തുവിദ്യയുടെ ഭാഗമാണ്. പ്രകൃതിയിലെ ഊർജ പ്രവാഹം ശരിയായ ദിശയിലാക്കിയാണ് ഫെങ് ഷൂയി ഭാഗ്യം, സമൃദ്ധി, സന്തോഷം, ആരോഗ്യം എന്നിവ നേടാൻ സഹായിക്കുന്നത്. വീട്ടിലോ ഓഫീസിലോ ശരിയായ വസ്തുക്കൾ ശരിയായ ദിശയിൽ സ്ഥാപിക്കുന്നത് ഊർജ പ്രവാഹം കൂട്ടുകയും നെഗറ്റീവ് എനർജി കുറയ്ക്കുകയും ചെയ്യും. ഡ്രാഗൺ (Dragon) – ശക്തിയും സ്ഥാനമാനവും വീടിന്റെ കിഴക്ക് ഭാഗത്ത് അല്ലെങ്കിൽ ഓഫീസ് ടേബിളിന്റെ വലത് വശത്ത് വെക്കുക. അധികാരവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. തൊഴിൽ വളർച്ചയ്ക്കും ലീഡർഷിപ്പ് സ്ഥാനങ്ങൾക്കും ഉത്തമം. ഡ്രാഗണിന്റെ മുഖം വീടിനുള്ളിലേക്ക് തിരിഞ്ഞിരിക്കണം; വാതിലിന് നേരെ നോക്കരുത്

യാത്ര

3/11/25

'കേരള, എനിക്ക് നിരാശ തോന്നുന്നു'

കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ എത്തിക്കാൻ സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് അഹോരാത്രം പ്രയത്നം നടത്തിയിരുന്നു. കേരളം കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് വ്ലോഗർമാരും സഞ്ചാരികളും എത്തുകയും ചെയ്തു. എന്നാൽ, സ്ഥിരമായുള്ള ചട്ടക്കൂടുകളിൽ നിന്ന് മാറി 'ശരിക്കുള്ള കേരളം' കാണാൻ ഇറങ്ങിയ സഞ്ചാരികൾ എല്ലാവരും നാട്ടിലെ ഒരു പൊതുപ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്. അത് മറ്റൊന്നുമല്ല, യാതൊരു ബോധവുമില്ലാതെ അവിടെയും ഇവിടെയും വലിച്ചെറിയുന്ന മാലിന്യം തന്നെ.

31/10/25

ജർമൻ വ്ലോഗറുടെ വിഡിയോ കണ്ട് ഞെട്ടി മലയാളികൾ

കേരളം കാണാൻ എത്തിയ ഒരു ജർമൻ വ്ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയിൽ ഒരിടത്തു പോലും ഈ വ്ലോഗർ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികൾ കമൻ്റ് ബോക്സിൽ അയാളോട് ക്ഷമാപണം നടത്തി. ജർമ്മനിയിൽ നിന്ന് എത്തിയ അലക്സാണ്ടർ വെൽഡർ ആണ് 'കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര' എന്ന അടിക്കുറിപ്പിൽ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്. ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ബുക്ക് ചെയ്ത മൂന്നാർ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാൽ, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്. അതിലേക്ക് വരുന്നതിനു മുൻപ് അലക്സ് മൂന്നാറിലേക്ക് ബസ് കിട്ടാൻ വേണ്ടി നടത്തിയ സാഹസങ്ങൾ നോക്കാം.

27/10/25

വിന്റർ ഷെഡ്യൂൾ; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സർവീസുകൾ കൂടും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും























© 2025 anveshinews | Privacy Policy