വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും സംസ്ഥാന ഗവർണർ സ്ഥാനത്തേക്കുമുള്ള വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലങ്ങൾ വന്നതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമെന്നാണു സൂചന. ഫ്ളോറിഡയുടെ ഗവർണറായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി റോൺ സിസാന്റസ് തകർപ്പൻ വിജയം നേടി. 2024ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രധാനിയാണ് റോൺ. 36 ഗവർണർമാരെയും 435 ജനപ്രതിനിധികളെയും 35 സെനറ്റർമാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും വോട്ടെണ്ണൽ പൂർത്തിയാക്കാന് ഏതാനും ദിവസങ്ങളെടുത്തേക്കും.