കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സംഗീതം “ധാര്‍മിക മൂല്യച്യുതിക്ക്’ കാരണമാകുമന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും അടക്കം ആയിരക്കണക്കിന് ഉപകരണങ്ങൾക്കാണ് തീയിട്ടത്. ഡ്രം, ആംപ്ലിഫയർ, സ്പീക്കർ തുടങ്ങിയവ നഗരത്തിലെ വിവാഹ വേദികളിൽനിന്ന് പിടിച്ചെടുത്തു. താലിബാന്‍ വീണ്ടും അധികാരമേറ്റതോടെ നിരവധി സംഗീതജ്ഞര്‍ അഫ്ഗാന് വിട്ടിരുന്നു. കഴിഞ്ഞയാഴ്‌ച രാജ്യത്തുടനീളമുള്ള ബ്യൂട്ടി സലൂണുകള്‍ താലിബാൻ അടച്ചുപൂട്ടിയിരുന്നു. 2021-ൽ അധികാരമേറ്റതുമുതൽ താലിബാൻ പൊതുസ്ഥലങ്ങളിൽ സംഗീതം വായിക്കുന്നത് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.