Kerala

: 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ച് മൂടിയതായി സംശയിക്കുന്നതായി സഹോദരിയുടെ പരാതി. 

വയനാട് : വരയാൽ 41 ആം മൈൽ കുറ്റിലക്കാട്ടിൽ കുഞ്ഞിമോൾ എന്ന ബീനയാണ് 18 വർഷം മുമ്പ് കാണാതായ തന്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള ആരോപണവുമായി തലപ്പുഴ പോലീസിനെ സമീപിച്ചത്. പോലീസും റവന്യു അധികൃതരും വീടിന്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. 2005 മുതലാണ് ഷൈനിയെ കാണാതായത്.

2005ൽ തന്റെ സഹോദരിയായ ഷൈനിയെ സഹോദരൻ നിധീഷ് സ്വത്ത് കൈക്കലാക്കാൻ  കൊലപ്പെടുത്തിയെന്നാണ് ബീനയുടെ ആരോപണം. പരാതിക്കാരി ബീനയ്ക്ക് ഏഴ് സഹോദരങ്ങളാണുള്ളത്. ഇതിൽ ഒരാളായ ഷൈനിയെയാണ് 2005 ഏപ്രിൽ മാസം മുതൽ കാണാതായത്. ഇവരുടെ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ച് വന്നിരുന്നത്.ഈ സമയം ബീന വിദേശത്തായിരുന്നു. ഇടയ്ക്ക് ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഷൈനിയെ കാണാതായ വിവരം ബീന അറിയുന്നത്. ഹോം നഴ്സായി ജോലി ചെയ്ത് വന്നിരുന്ന ഷൈനിയുടെ കൈവശം ധാരാളം പണവും സ്വർണവുമുണ്ടായിരുന്നെന്നും, അത് സ്വന്തമാക്കാനാണ് ഷൈനിയെ കൊന്ന് വീടിന് ചേർന്ന് കുഴിച്ചുമൂടിയതെന്ന് ബീന ആരോപിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *