കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട ഹൈറിസ്ക് വിഭാഗത്തിൽപെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നിപ സ്ഥിരീകരിച്ച അവസാന വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും. കഴിഞ്ഞ 11 ന് മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ പേർ ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നലെ 13 പേർ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന നടത്തുകയാണ്. മലപ്പുറം ജില്ലയിൽ മൊത്തം 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.