ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്
Attukal Pongala 2026: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരുകയും ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം. പതിനായിരങ്ങളാണ് ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പൊങ്കാല സമർപ്പണത്തിനായി എത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 9.45ന് ക്ഷേത്രത്തിൽ അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയാറാക്കും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം.
ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ എത്തിത്തുടങ്ങിയതോടെ തിരുവനന്തപുരം നഗരം ഭക്തിയുടെയും ആഘോഷത്തിൻ്റെയും നിറവിലാണ്. തിരുവനന്തപുരം നഗരത്തിലെ വീടുകളും അമ്പലങ്ങലും മുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു.
പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാല സമർപ്പിക്കാൻ തുറന്ന് നൽകി. പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റം വരുത്തുകയും എല്ലാവിധ സൗകര്യങ്ങളും ചെയ്ത് നൽകുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ വിവിധ റെസിഡെൻസ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, നൂറുകണക്കിന് വീടുകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെ പൊങ്കാല സമർപ്പണത്തിനായി സൗകര്യങ്ങൾ ചെയ്തു നൽകി.
തിങ്കളാഴ്ച രാവിലെയും രാത്രിയുമായി ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമായി ആയിരങ്ങൾ തിരുവനന്തപുരത്ത് എത്തി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമായി ആയിരക്കണക്കിന് ഭക്തർ എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തിയത്.
ഇന്ന് രാവിലെയോടെ നഗരത്തിൻ്റെ വിവിധ കോണുകളിൽ അടുപ്പുകൂട്ടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് ഈ നീണ്ടനിര നീണ്ടു. തമ്പാനൂർ, ബേക്കറി, വഞ്ചിയൂർ, ജഗതി, സ്റ്റാച്യു, സെൻട്രൽ സ്റ്റേഡിയത്തിന് പുറകിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചിരുന്നു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. ആറ്റുകാൽ. തമ്പാനൂർ, കുന്നുകുഴി, മണക്കാട്, പെരുന്താന്നി, ആറന്നൂർ വാർഡുകളിലെ കുടിവെള്ളം, ഡ്രെയിനേജ്, റോഡ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
LATEST NEWS
'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി
ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്
ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം
പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത
തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു
ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്
റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്