അയോധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ​ഗോണ്ട സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തഹർ സിം​ഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി മുഴക്കിയത്. യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ജനുവരി 22-ന് നടക്കാനിരിക്കേയാണ് ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന ഭീഷണി സന്ദേശം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ കർമ്മത്തിൽ പങ്കെടുക്കും. മൂന്ന് നിലകളാണ് ക്ഷേത്രത്തിന്റെ ഘടന. കിഴക്ക് നിന്ന് പ്രവേശിച്ച് തെക്ക് നിന്ന് പുറത്തുകടക്കുന്ന വിധത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

Exit mobile version