സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ ചാനൽ ചർച്ചക്കിടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് സംവിധായകൻ നിരുപാധികം മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.  തിങ്കളാഴ്ച കോടതിയിൽ പറഞ്ഞ കാര്യങ്ങൾ രേഖാമൂലം നൽകാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു.  ആദ്യം രേഖാമൂലമുള്ള വിശദീകരണം നൽകൂ, അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

Exit mobile version