ശസ്ത്രക്രിയ വൈകി, വൃക്കമാറ്റിവച്ച രോ​ഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ (Thiruvananthapuram Medical College) വൃക്ക മാറ്റിവച്ച രോ​ഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ് (Health Minister Veena George). അവയവ മാറ്റം വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്നലെ (ജൂൺ 19) വൈകിട്ട് അ‍ഞ്ചരയോടെ കൊച്ചിയിൽ നിന്നും വൃക്ക തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ നാല് മണിക്കൂർ വൈകി രാത്രി ഒമ്പതരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.

Exit mobile version