ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയവുമായി ഇന്ത്യ , സെമി ഉറപ്പിച്ചു.

മുംബൈ :ഷമിയും കൂട്ടരും നടത്തിയ പേസാക്രമണത്തിൽ ലങ്കയെ 302 റണ്ണിന്‌ തകർത്ത്‌ ഇന്ത്യ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമിയിലേക്ക്‌ അജയ്യരായി മുന്നേറി. തുടർച്ചയായ ഏഴാംജയം.വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ലങ്കാദഹനം പൂർത്തിയായി. ശ്രീലങ്കയെ 302 റൺസിന് തകർക്കുകയായിരുന്നു ഇന്ത്യ. ലോകകപ്പിൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജയമാണിത്. ഏകദിന ചരിത്രത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ജയമാണിത്. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 55 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ് നേട്ടം. ജയത്തോടെ ഇന്ത്യ ഏഴ് മത്സരങ്ങളിൽ 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. തുടക്കത്തിൽ ക്യാപ്റ്റനെ നഷ്ടപ്പെട്ട് ഇന്ത്യയുടെ ബാറ്റിങ് അടി ഉലഞ്ഞപ്പോൾ ശുഭ്മാൻ ഗില്ലും വിരാട് കോലിയും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡിന് അടിത്തറ നൽകിയത്. ഇരുവരും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇരുവരും സെഞ്ചുറി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് മാത്രം ഇന്നത്തെ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നില്ല.

Exit mobile version