റാഞ്ചിയില്‍ ഇന്ന് നടക്കാനിരിക്കുന്നന്ന ഇന്ത്യാ ബ്ലോക്കിന്റെ മെഗാ റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. കാരണം അനാരോഗ്യം .

റാഞ്ചി: റാഞ്ചിയില്‍ ഇന്ന് നടക്കാനിരിക്കുന്നന്ന ഇന്ത്യാ ബ്ലോക്കിന്റെ മെഗാ റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. അനാരോഗ്യം കാരണം രാഹുലിന് റാലിയില്‍ പങ്കെടുക്കാനാകില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. സത്നയില്‍ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ ബ്ലോക്ക് റാലിയില്‍ പങ്കെടുക്കാനും രാഹുല്‍ ഗാന്ധി തയ്യാറെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ റാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാഹുല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് വൈകീട്ടാണ് ഉല്‍ഗുലന്‍ (വിപ്ലവ) ന്യായ് എന്ന് പേരിട്ടിരിക്കുന്ന റാലി റാഞ്ചിയില്‍ സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തലവന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും റാലിയില്‍ പങ്കെടുക്കും. കെജ്രിവാളിനെയും സോറനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റാലി സംഘടിപ്പിക്കുന്നത്.

Exit mobile version