ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച  കേസിൽ രണ്ടുപേർ അറസ്റ്റിൽ. 

റാന്നി: ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച  കേസിൽ രണ്ടുപേർ അറസ്റ്റിൽ.  റാന്നി മുക്കാലുമൺ തുണ്ടിയിൽ ടി.വി.വിശാഖ് (32), മുക്കാലുമൺ പുതുപ്പറമ്പിൽ ബിജു (31) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റുചെയ്തത്.  റാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. അപകടത്തിൽ കാലൊടിഞ്ഞ ഇദ്ദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംഭവം നടന്നത് ഞായറാഴ്ച രാത്രി ഒന്നരയോടെയാണ്. രാത്രി 11-മണിയോടെ വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെടും എന്നാൽ ബാർ അടച്ചതിനാൽ നൽകാനാവില്ലെന്ന് ജീവനക്കാർ പറയുകയുമായിരുന്നു. ഇതിനെ തുടർന്ന് നടന്ന തർക്കത്തിനുശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇരുവരും മടങ്ങുകയും. ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോൾ ജീവനക്കാരനായ ബിജുവിനെ കാറിടിപ്പിച്ച് പ്രതികൾ കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. 

Exit mobile version