പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതിയായ ഗ്രീഷ്മയ്ക്ക് ഉടൻ പുറത്തിറങ്ങാൻ സാധിക്കില്ല.

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടൻ ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. ഗ്രീഷ്മയ്ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാലാണ് കൊലപാതക കേസിലെ പ്രതിക്ക് ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്. കഴിഞ്ഞ ദിവസമാണ് കാമുകനായിരുന്ന ഷാരോൺ രാജനെ കഷായത്തിഷ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ പോലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറി ലായിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ കേസ് കോടതി പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഗ്രീഷ്മമയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്. ഈ കേസ് പാറശ്ശാല കോടതിയുടെ പരിഗണിനയിലാണ്. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് ഗ്രീഷ്മ. നേരത്തെ അട്ടക്കുളങ്ങര ജയിലിലായിരുന്ന ഗ്രീഷ്മയെ സഹതടവുകാരിയുടെ പരാതിയെ തുടർന്ന് മാവേലിക്കരയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version