ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ

തിരുവനന്തപുരം : നെയ്യൂർ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ഷാരോൺ രാജിന്റെ മരണത്തിനു പിന്നിൽ വനിതാ സുഹൃത്ത് ഗ്രീഷ്മയാണെന്നു തെളിഞ്ഞതോടെ ഷാരോണിന് ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് അമ്മ. ഷാരോണിന് ഏതാനും മാസംമുന്‍പും ഛര്‍ദി ഉണ്ടായിട്ടുണ്ട്. ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ. അന്ധവിശ്വാസവും കൊലയ്ക്കു കാരണമായെന്ന നിഗമനത്തിൽ പൊലീസ്. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന ജാതകദോഷത്തിൽ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഷാരോൺ രാജിന്റെ അമ്മയും പെൺകുട്ടിയുടെ ഈ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് പെണ്‍കുട്ടിയുടെ കുറ്റസമ്മതം. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പാറശാല സ്വദേശി ഷാരോണ്‍ രാജ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ വിളിച്ചുവരുത്തി കൊന്നതാണെന്ന് പിതാവ് പറഞ്ഞു. പെണ്‍കുട്ടിക്കുമാത്രമല്ല മാതാപിതാക്കള്‍ക്കും പങ്കുണ്ട്. പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ ഏതറ്റംവരെയും പോകുമെന്നും പിതാവ് പറഞ്ഞു.

Exit mobile version