ഗുരുതര ചികിത്സാ പിഴവ് ആരോപണം നേരിട്ട് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജ്.

കോഴിക്കോട്: ഗുരുതര ചികിത്സാ പിഴവ് ആരോപണം നേരിട്ട് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജ്. നാല് വയസുകാരിക്ക് ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയതായാണ് ആരോപണം. കൈയിലെ വിരലിൽ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെ ആശുപത്രിക്ക് എതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ. ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായാണ് ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടര്‍ മാപ്പ് പറഞ്ഞുവെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്‌തത്‌.

Exit mobile version