ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ പ്രഖ്യാപിച്ച എൽഡിഎഫ് ഹർത്താൽ പിൻവലിച്ചു

ഇടുക്കി : ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഏപ്രിൽ മൂന്നിന് ഇടുക്കിയൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഹർത്താൽ പിൻവലിക്കാൻ തീരമാനമെടുത്തത്. ഭൂനിയമ ഭേദഗതി  ഓർഡിനൻസ് ഇറക്കണമെന്നും യുഡിഎഫ് ജനത്തെ വഞ്ചിക്കുകയാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ഇടുക്കിയിൽ ജില്ലയിൽ തിങ്കാളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂർ ഹർത്താൽ എൽഡിഎഫ് പ്രഖ്യാപിച്ചത്. 

ഭൂനിയമങ്ങൾ ഉൾപ്പടെയുള്ള സുപ്രധാന ബില്ലുകൾ നിയമസഭയിൽ അവതരിപ്പിയ്ക്കാൻ യു ഡി എഫ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. ഈ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ബഹളം വെച്ച് സഭ നടപടികൾ തടസ്സപ്പെടുത്തി ബില്ല് അവതരിപ്പിക്കാനായില്ല. ഇത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഗൂഢാലോചനയാണെന്ന് എൽഡിഎഫ് ആരോപിച്ചു. നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ ഭരണക്കാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് നിയമസഭ കമ്മിറ്റികൾ ശിപാർശ ചെയ്തിരുന്നു. ഇത് കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version