ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

കൊച്ചി: ഇഡി റെയ്ഡ് ചെയ്ത് പിടികൂടിയ ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ക്രൈംബ്രാ‌ഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി കൊച്ചിയിലെ പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാ‌ഞ്ച് ഹർജി നൽകിയത്.   എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നാണ് ഇഡിയുടെ നിലപാട്.  നിലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായിട്ടുണ്ടെന്നും. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ടെന്നും. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ലയെന്നും. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

Exit mobile version