ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേർ കസ്റ്റഡിയിൽ.

ആലുവ: ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്ത 2 പേർ കസ്റ്റഡിയിൽ . യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐയുടെ പേരിൽ  വാടകയ്‌ക്കെടുത്ത കാറാണിത്.  കഴക്കൂട്ടം കണിയാപുരത്താണ് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ആലുവ> ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്ത 2 പേർ കസ്റ്റഡിയിൽ .അതേസമയം യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐയുടെ പേരിൽ  വാടകയ്‌ക്കെടുത്ത കാറാണിത്.  കഴക്കൂട്ടം കണിയാപുരത്താണ് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചു.  പൊലീസുകാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. പണമിടപാട് സംബന്ധിച്ച തർക്കങ്ങളാണ് തട്ടികൊണ്ട് പോകലിന് പിറകിലെന്ന് പറയുന്നു.

Exit mobile version