ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു.

ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഇസ്രയേലില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് 250ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഹമാസ് ആദ്യം ലക്ഷ്യം വെച്ച ആക്രമണങ്ങളിലൊന്നായിരുന്നു സൂപ്പര്‍നോവ സംഗീത പരിപാടി. ശനിയാഴ്ച ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടിയാണ് നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതിനെ തുടർന്ന് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.സൈനികരടക്കം നൂറുകണക്കിന് ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലാണ്. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 400 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് ഹമാസിന് നേരെ നടത്തുന്നത്.

Exit mobile version