പി.എസ്.സി നിയമന തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍.

തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മി പോലീസില്‍ കീഴടങ്ങുകയായിരുന്നു. പരീക്ഷ എഴുതാതെ തന്നെ ജോലി നൽകാം എന്ന് പറഞ്ഞായിരുന്നു ഇവർ പി.എസ്.സിയുടെ പേരിൽ നിയമന തട്ടിപ്പ് നടത്തിയത്. പി.എസ്.സിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്.പിടിയിലായ രശ്മിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘം ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്.

ടൂറിസം, വിജിലൻസ്, ഇൻകം ടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമനം ലഭിച്ചുവെന്ന വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് സംഘം ഉദ്യോ​ഗാർത്ഥികളെ കബളിപ്പിച്ചത്. കേസിലെ പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി രാജലക്ഷ്മിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version