കാബൂൾ സ്ഫോടനത്തിൽ മരണം 35, മരണസംഖ്യ ഉയർന്നേക്കുമെന്ന് പൊലീസ്

കാബൂൾ; അഫ്​ഗാനിസ്ഥാനിലെ കാബൂളിൽ ആരധനാലയത്തിനു നേരേ ഭീകരാക്രമണം. സായാഹ്ന പ്രാ‍ർഥനയ്ക്ക് പള്ളി നിറഞ്ഞ് ആളുകളുള്ളപ്പോൾ നടത്തിയ സ്ഫോടനത്തിൽ 35 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം പേർക്ക് ​ഗുരുതരമായി മുറിവേറ്റു. മരണ സംഖ്യ ഉയരുമെന്നും സചന. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. പള്ളിക്കുള്ളിൽ നൂറോളം പേരുണ്ടായിരുന്നു. റോക്കറ്റ് ലോഞ്ചർ ഉപയോ​ഗിച്ചുള്ള സ്ഫോടക വസ്തുവാണ് പള്ളിക്കുള്ളിൽ വീണതെന്നാണ് കരുതുന്നത്. പ്രാർഥനയിലുണ്ടായിരുന്നവരെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടക വസ്തു വിക്ഷേിച്ചതെന്ന് സംശയിക്കുന്നതായി കാബൂൾ പൊലീസ് മേധാവി ഖാലിദ് സന്ദ്രൻ പറഞ്ഞു. പ്രാർഥനയിലുണ്ടായിരുന്ന ഇമാമും ഏഴര വയസുള്ള കുട്ടിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

Exit mobile version