അമ്പലപ്പുഴയിൽ കടകെണിയിലായ കർഷകൻ ജീവനൊടുക്കി

അമ്പലപ്പുഴ: കടകെണിയിലായ കർഷകൻ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടിൽ ജോസുകുട്ടി വർഗ്ഗീസാണ് (58) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ  തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷമായി കൃഷി നഷ്ടത്തിലായിരുന്നു. 

പലരിൽ നിന്നും വായ്പ എടുത്താണ് ക്യഷി ചെയ്തുവന്നത്. മരിയാപുരം വിപണന കേന്ദ്രത്തിൽ മികച്ച കർഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്. കടകെണിയിലായിട്ടും കൃഷി തുടർന്ന് വരുമ്പോഴാണ് പാർക്കിൻസൺസ് രോഗം ബാധിച്ചത്. രോഗം മൂർച്ഛിച്ചതോടെ കൈ വിറയൽ കാരണം കൃഷി ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കടകെണിയും രോഗവും അലട്ടിയ ജോസുകുട്ടി മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു. പോലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ നാൻസി. പുന്നക്കുന്നത്തുശ്ശേരി ചെപ്പില കുടുംബാഗമാണ്. എം.സി.എ വിദ്യാർഥി അതിറ്റ ജോസ് ഏക മകളാണ്. സംസ്കാരം പിന്നീട്.

Exit mobile version