അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.

ന്യൂയോർക്ക്: അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റു. ഹൈസ്കൂൾ വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സ്വയം വെടിയുതിർത്താണ് പ്രതി മരിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡിവിഷന്റെ അസിസ്റ്റന്റ് ഡയറക്ടർ മിച്ച് മോർട്ട്‌വെഡ് പറഞ്ഞു. 1,785 വിദ്യാർഥികളുള്ള പെറി കമ്മ്യൂണിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്കൂൾ. ഡെസ് മോയിൻസിൽ നിന്ന് ഏകദേശം 64.37 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആണ്.

Exit mobile version