വടക്കഞ്ചേരി ബസപകടം: ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ; ബസ് മൂന്നു മാസത്തിനിടെ വേഗപരിധി ലംഘിച്ചത് 19 തവണ

പാലക്കാട് : വടക്കഞ്ചേരിയിൽ ബസ്സപകടത്തിൽ വിദ്യാർഥികളടക്കം ഒമ്പത് പേരുടെ മരണത്തിന് കാരണമായ  ടൂറിസ്റ്റ് ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ.  പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീന്റെ കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ് പി ആർ വിശ്വനാഥ്‌ അറിയിച്ചു. 

Exit mobile version