മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് അന്തരിച്ചു.

തൃശൂർ: മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് അന്തരിച്ചു. കൊട്ടേക്കാടൻ ജോൺസൺ എന്ന 68 കാരനാണ് മരിച്ചത്. കഴിഞ്ഞ 14 നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിടാൻ ശ്രമിക്കുകയും സംഭവത്തിൽ മകൻ ജോജിയും പേരക്കുട്ടി തെണ്ടുൽക്കറും മരിച്ചിരുന്നു. മരുമകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്ന് ജോൺസൺ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കുടുംബ പ്രശ്നമാണ് ഈ  ക്രൂരതയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

.

Exit mobile version