പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു.

ചണ്ഡിഗഡ്: പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് ഹർദീപ് സിങ് എന്ന യുവാവാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാളും പ്രദേശവാസിയായ ഹർപ്രീത് സിങ്ങും തമ്മിൽ ഏറെ നാളായി തർക്കം നടക്കുകയായിരുന്നു. ഇരുവർക്കും എതിരെ കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പോലീസിനെ പേടിച്ചു ഹർദീപ് സിങ് വീട്ടിൽ താമസിച്ചിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറക്കാൻ ധൈര്യമില്ലാത്തതിനാൽ ടെറസിലൂടെ നോക്കുകയായിരുന്നു.  അപ്പോൾ കണ്ടത് അഞ്ചുപേരടങ്ങുന്ന ഹർപ്രീത് സിങ്ങും അനുയായികളും ആയിരുന്നുവെന്നും നിങ്ങളുടെ മകൻ കൊല്ലപ്പെട്ടുവെന്ന് അവർ വിളിച്ചുപറഞ്ഞുവെന്നും തുടർന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്ന് ഹർദീപ് സിങ്ങിന്റെ  പിതാവ് പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രധാനപ്രതിയെ കബഡി താരത്തിന്റെ പിതാവ് തിരിച്ചറിഞ്ഞുവെങ്കിലും അക്രമികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Exit mobile version