തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ഹോസ്റ്റലിലെ ഏഴ് പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.

കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ 26 കാരൻ മരിച്ചിരുന്നു. എന്നാൽ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു. ആര്യനാട് മുളമൂട്ടിൽ അനിൽകുമാറിന്റെയും ഷീലയുടെയും മകനാണ് മരിച്ച അനു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായാണ് അന്തേവാസികൾ ചികിത്സ തേടിയത്. 

Exit mobile version