കുങ്കിപ്പാളയത്തിൽ എത്തിയ അരിക്കൊമ്പനെ തുരത്തി.

ശാന്തൻപാറ: കുങ്കി ആനകളെ പാർപ്പിച്ചിടത്തേക്ക്‌ വന്ന അരിക്കൊമ്പനെ തുരത്തി. ഞായർ പകൽ ഒന്നോടെയാണ്‌  സിമന്റ്‌ പാലത്തിനടുത്ത്‌ അരിക്കൊമ്പനെത്തിയത്‌. പിടിയാനയും കുട്ടിയാനകളും ഒപ്പമുണ്ടായിരുന്നു. വനപാലകരും ഒപ്പമുള്ളവരും പടക്കം പൊട്ടിച്ചും ബഹളംവെച്ചുമാണ്‌ ആനക്കൂട്ടത്തെ ഓടിച്ചത്‌.  

വൈകിട്ട്‌ കുങ്കി താവളത്തിന്‌ സമീപമാണ്‌ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്‌. ശനി  വൈകിട്ട്‌ ആറരയ്‌ക്ക്‌ കുങ്കിയാനയായ കോന്നി സുരേന്ദ്രന്റെ തൊട്ടുപിന്നിലെത്തിയപ്പോഴും വനപാലകർ പടക്കമെറിഞ്ഞ്‌ തുരത്തി. മഴപെയ്‌തതോടെ ഇളം പുല്ല്‌ തിന്നാനാണ്‌ ഇവ എത്തിയത്‌. വയനാട്ടിൽനിന്നുമുള്ള ദ്രുത പ്രതികരണസംഘം സ്ഥലത്തെത്തി കുങ്കി ആനകൾക്ക്‌ കൂടുതൽ സുരക്ഷ ഒരുക്കി.

Exit mobile version