സന്തോഷ്‌ ട്രോഫി : സംഘാടനത്തിന്‌ നൂറിൽ നൂറുമാർക്ക്‌

സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ സംഘാടനത്തിന്‌ കാൽപ്പന്ത്‌ ആരാധകർ നൽകുന്നത് നൂറിൽ നൂറുമാർക്ക്‌. കോവിഡ്‌ കാലത്തിനുശേഷമുള്ള ഇന്ത്യൻ ഫുട്‌ബോളിന്റെ വീണ്ടെടുപ്പിന്‌ സന്തോഷ്‌ ട്രോഫി പ്ലാറ്റിനം ജൂബിലി പതിപ്പ്‌ നൽകുന്ന ഊർജം ചെറുതല്ല. മികച്ച സംഘാടനമാണ്‌ അതിനെ വേറിട്ട്‌ നിർത്തിയത്‌.

രണ്ടുലക്ഷം പേരാണ്‌ പയ്യനാടും കോട്ടപ്പടിയിലും നടന്ന മത്സരങ്ങൾ നേരിൽ വീക്ഷിച്ചത്‌. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ഫെയ്സ്‌ബുക്ക്‌ ലൈവിൽ ഫൈനൽമാത്രം ഒരുലക്ഷം ആളുകൾ കണ്ടു.  സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌ ടൂർണമെന്റ്‌ കേരളത്തിലെത്തിച്ചത്‌. അഖിലേന്ത്യാ ഫെഡറേഷനുമായി കായികവകുപ്പ്‌ നേരിട്ട്‌ ചർച്ചകൾ നടത്തി.


Exit mobile version