കല്ലാങ്കുഴി ഇരട്ടകൊലപാതകം: പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നു

പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുവെന്ന്‌ കല്ലാങ്കുഴിയിൽ കൊല്ലപ്പെട്ട ഹംസയുടെ മകൻ ആദിൽ. 25 പേരും പരമാവധി ശിക്ഷ അർഹിക്കുന്നു. കോടതിയുടെ തീരുമാനമാണ്‌ പ്രധാനം. കുടുംബത്തിന്റെ അത്താണിയായിരുന്ന വാപ്പയെ കൊന്നിട്ടും പ്രതികൾ കുടുംബത്തിനുനേരെ നിരവധി തവണ ആക്രമണം നടത്തി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്‌ പല പ്രതികളുടെയും ജാമ്യം റദ്ദാക്കുന്ന സ്ഥിതിയുണ്ടായി. തുടക്കത്തിൽ നിരവധി രാഷ്‌ട്രീയ കളികളുണ്ടായി. കൂലിപ്പണിക്കാരായ പ്രതികൾക്ക്‌ കേസ്‌ നടത്താനും വിദേശത്തുപോകാനും ഇത്ര പണം എവിടെനിന്ന്‌ കിട്ടിയെന്നത്‌ ഊഹിക്കാവുന്നതാണ്‌. ചെയ്‌ത കുറ്റത്തിന്റെ തീവ്രത മനസിലാക്കാത്തവരാണ്‌ പലരും. 

Exit mobile version